Wednesday, May 6, 2015

 
അയ്യപ്പവചനം

(എ.അയ്യപ്പന്റെ തെരഞ്ഞെടുത്ത വരികൾ)

തീ പിടിച്ച കാലുകളോടെ
ഓടുകയാണൊരു മൃഗം..
മൃഗത്തിനു തീയോട് പക
കരുണ തേടാൻ കാതങ്ങൾ താണ്ടണം
ക്രൌര്യത്തിന്റെ ആക്രമണത്തിനു അർദ്ധ നിമ

തുപ്പല്‍തൊട്ട് മായ്ക്കരുതക്ഷരം
ടീച്ചര്‍ കൊടുത്ത
ചോക്കുകൊണ്ടു വരയ്ക്കുന്നു
മഷിത്തണ്ടിന്‍റെ മണമുള്ള
സ്ലേറ്റിലൊരു ഭൂപടം
          
 
 
ചിയേര്‍സ് (അയ്യപ്പന്‍)
 
നിനക്ക് വിശന്നപ്പോള്‍
എന്‍റെ ഹൃദയത്തിന്റെ പകുതി തന്നു
എന്‍റെ വിശപ്പിന്
നിന്‍റെ ഹൃദയത്തിന്റെ പകുതി തന്നു
ഒരാപ്പിളിന്റെ വിലയും രുചിയുമേ
ഹൃദയത്തിനുണ്ടായിരുന്നുള്ളൂ
നമ്മള്‍ വിശപ്പിനാല്‍ ഹൃദയശൂന്യരായ
കാമുകരായിത്തീര്‍ന്നു
 
ഈശാവസി
രചന - എ.അയ്യപ്പന്‍


വീടില്ലാത്തവനൊരുവനോട്
വീടിനൊരു പേരിടാനും
മക്കളില്ലാത്തൊരുവനോട്
കുട്ടിയ്ക്കൊരു പേരിടാനും
വീടില്ലാത്തവനൊരുവനോട്
വീടിനൊരു പേരിടാനും
മക്കളില്ലാത്തൊരുവനോട്
കുട്ടിയ്ക്കൊരു പേരിടാനും
ചൊല്ലുവേ നീ കൂട്ടുകാരാ
രണ്ടുമില്ലാത്തൊരുവന്റെ
നെഞ്ചിലെ തീ കണ്ടുവോ

വീടില്ലാത്തവനൊരുവനോട്
വീടിനൊരു പേരിടാനും
മക്കളില്ലാത്തൊരുവനോട്
കുട്ടിയ്ക്കൊരു പേരിടാനും
ചൊല്ലുവേ നീ കൂട്ടുകാരാ
രണ്ടുമില്ലാത്തൊരുവന്റെ
നെഞ്ചിലെ തീ കണ്ടുവോ

പുരയില്ലാ.. പൂവില്ല
ഇരചുടുവാന്‍ തീയില്ല
കരം മുത്താന്‍ കയ്യില്ല
ഉണ്ടെല്ലോ നെഞ്ചിലെല്ലാം
പുരയില്ലാ.. പൂവില്ല
ഇരചുടുവാന്‍ തീയില്ല
കരം മുത്താന്‍ കയ്യില്ല
ഉണ്ടെല്ലോ നെഞ്ചിലെല്ലാം

അറിവായ വൃക്ഷത്തിന്റെ
അടിവേരുകള്‍ പൊട്ടുന്നു
ബോധിത്തണല്‍ എനിയ്ക്ക്
വെയിലായ് തീരുന്നു
ഉച്ചയ്ക്ക് ഉച്ചുപൊട്ടുമ്പോള്‍
അശ്വത്വം മറക്കുന്നു
അര്‍ത്ഥവത്തായ ജീവിതം
ഞാനോ നാളെയോ.. ഹും.!

ഒന്നുമില്ലാത്തവന്
ആരെന്ന് പേരിടുക
രണ്ടുമില്ലാത്തൊരുവന്റെ
നെഞ്ചിലെ തീകാണുക
ഒന്നുമില്ലാത്തവന്
ആരെന്ന് പേരിടുക
രണ്ടുമില്ലാത്തൊരുവന്റെ
നെഞ്ചിലെ തീകാണുക
അത്താണി ചാരിയിരിയ്ക്കെ
സ്വപ്നത്തില്‍ മരം പൂത്തു
അത്താണി ചാരിയിരിയ്ക്കെ
സ്വപ്നത്തില്‍ മരം പൂത്തു
എനിക്കായ് ഒരു കൊച്ചരുവി
ഇരുന്നുണ്ണാന്‍ ഒരു പീഠം
മുറ്റം നിറച്ചുമെന്റെ
മുത്തിന്റെ കാലടയാളം
അത്താണി ചാരിയിരിയ്ക്കെ
സ്വപ്നത്തില്‍ മരം പൂത്തു
അത്താണി ചാരിയിരിയ്ക്കെ
സ്വപ്നത്തില്‍ മരം പൂത്തു
എനിക്കായ് ഒരു കൊച്ചരുവി
ഇരുന്നുണ്ണാന്‍ ഒരു പീഠം
മുറ്റം നിറച്ചുമെന്റെ
മുത്തിന്റെ കാലടയാളം

ചാന്ദ്രമാസ കലണ്ടറില്‍
എവിടെയാകുന്നെന്റെ നാള്‍
എവിടെയാകുന്നെന്റെ നാള്‍
എവിടെ..

നാല്‍ക്കവലയിലെ ആള്‍ക്കൂട്ടം
നാലായ് പിരിഞ്ഞൊഴുകി
അതിലൊരുവന്‍ തിരസ്കൃതന്‍
അവന്റെ പേര് ഏകാകി
നാല്‍ക്കവലയിലെ ആള്‍ക്കൂട്ടം
നാലായ് പിരിഞ്ഞൊഴുകി
അതിലൊരുവന്‍ തിരസ്കൃതന്‍
അവന്റെ പേര് ഏകാകി

എന്നെ നീ സ്നേഹിയ്ക്കുമോ
എന്നോട് ഞാന്‍ ലജ്ജിച്ചു
വിലയ്ക്ക് കിട്ടാനുണ്ടോ
യുവത്വത്തിന്റെ മസ്തിഷ്ക്കം
വിലകൊടുത്തു വാങ്ങണം പോലും
പുരവെയ്ക്കാന്‍ ഭൂമിയെ
കാട്ടിലേയ്ക്ക് പോകാം
കാണാം നമുക്കെല്ലാം
മരം, മഞ്ഞ്, മാനുകള്‍
മന്ദമായ് ഒഴുകും പുഴ

നാല്‍ക്കവലയിലെ ആള്‍ക്കൂട്ടം
നാലായ് പിരിഞ്ഞൊഴുകി
അതിലൊരുവന്‍ തിരസ്കൃതന്‍
അവന്റെ പേര് ഏകാകി
എന്നെ നീ സ്നേഹിയ്ക്കുമോ
എന്നോട് ഞാന്‍ യാചിച്ചു
വിലയ്ക്ക് കിട്ടാനുണ്ടോ
യുവത്വത്തിന്റെ മസ്തിഷ്ക്കം
വിലകൊടുത്തു വാങ്ങണം പോലും
പുരവെയ്ക്കാന്‍ ഭൂമിയെ
കാട്ടിലേയ്ക്ക് പോകാം
കാണാം നമുക്കെല്ലാം
മരം, മഞ്ഞ്, മാനുകള്‍
മന്ദമായ് ഒഴുകും പുഴ

വീടോ ഒരുമ്മയോ കിട്ടാത്ത
വിഡ്ഡിയ്ക്കൊരു പേരിടുക
രണ്ടുമില്ലാത്തൊരുത്തന്റെ
നെഞ്ചിലെ തീകാണുക
വീടോ ഒരുമ്മയോ കിട്ടാത്ത
വിഡ്ഡിയ്ക്കൊരു പേരിടുക
രണ്ടുമില്ലാത്തൊരുത്തന്റെ
നെഞ്ചിലെ തീകാണുക

നിദ്രയില്‍ ഞാന്‍ വീട് കണ്ടു
ചത്ത ചിത്രശലഭങ്ങളാല്‍
തോരണം തൂക്കിയ കൊച്ചൊരു വീട്
നിദ്രയില്‍ ഞാന്‍ കുട്ടിയെ കണ്ടു
ചിരിച്ച് കിടക്കുന്നു ശവപേടകത്തില്‍
ഇമകളനങ്ങാത്ത കൊച്ചൊരു ജഡം
ആരുടെ നഖദഷ്ട്രകള്‍
അസ്ഥി മഞ്ജകളില്‍ അമര്‍ന്നു
രക്താസ്കിത ഭൂമിയില്‍ നിന്നും
അപ്പോഴേയ്ക്കും ഞാനുണര്‍ന്നു
ആരുടെ നഖദഷ്ട്രകള്‍
അസ്ഥി മഞ്ജകളില്‍ അമര്‍ന്നു
രക്താസ്കിത ഭൂമിയില്‍ നിന്നും
അപ്പോഴേയ്ക്കും ഞാനുണര്‍ന്നു
ഇതാണ് ശാന്തിപാഠം
ഇതെനിയ്ക്ക് ഈശാവാസി
 
രീതി (എ അയ്യപ്പന്‍)
 
ദൈവമേയെന്നു നിലവിളിക്കരുത്
ദൈവത്തിനു കേള്‍വിയില്ല
കോടാനുകോടികളെക്കാണാന്‍
കണ്ണുകളില്ല
നാവില്‍
ഒരിറ്റ് ഉമിനീരില്ല
ഒരു നീചന്‍
ദാഹത്തിന്‍റെ തൊണ്ടവറ്റിച്ചു
ചുണ്ടുനനച്ചത്
ഒരു മാലാഖയുടെ കണ്ണുനീര്‍ത്തുള്ളിയാണ്
വിലകൊടുത്ത് ലഹരിയരുത്
വിലകൊടുക്കാതെ കിട്ടുന്ന
ഭ്രാന്താണ് ലഹരി

എനിക്ക്
നിര്‍വചനമില്ല
ഭാഷയില്ല
ലഹരി
അഗ്നിയില്‍ സൂക്ഷിക്കുന്ന
രത്നദ്രവം

എന്‍റെ പ്രേമലേഖനത്തിന്
കലാപത്തിന്‍റെ ഭാഷയാണ്
കുട്ടിയെക്കൊണ്ടുപോകൂ
ഭ്രാന്ത് പകരുന്ന രോഗമാണ്
ധവളാണുക്കളാണ്
എന്‍റെ ഞരമ്പുകളില്‍
എന്‍റെ മനസ്സളക്കാന്‍
ഭ്രാന്തമാപിനിയില്ല

എന്‍റെ കഴുത്തിന്‌
ഊഞ്ഞാലാടാനാഗ്രഹം
ഞാന്‍ കിണറ്റുവെള്ളം കോരാനുള്ള
കയര്‍ മുറിക്കുന്നു
 
 
കവിത: ജയില്‍ മുറ്റത്തെ പൂക്കള്‍
രചന: അയ്യപ്പന്‍



എന്നെ ജയില്‍ വാസത്തിനു വിധിച്ചു
ജീവപരന്ത്യം വിധിയ്ക്കപ്പെട്ട
നാലുപേരായിരുന്നു സെല്ലില്‍
അരുതാത്ത കൂട്ടുകെട്ടിനും
കറവിയുടെ ലഹരി കുടിച്ചതിനും
താഴ്വരയില്‍ പോരാടുന്നവരെ
മലമുകളില്‍ നിന്നു കണ്ടതിനും
സഹജരെ നല്ലപാതയിലേയ്ക്കു
നയിച്ചതിനുമായിരുന്നു
എനിയ്ക്കു ശിക്ഷ
സെല്ലില്‍ അല്പനാളുകള്‍ മാത്രം
വാസമനുഭവിയ്ക്കേണ്ട എന്നെ
അവര്‍ അവഞ്ജയോടെ നോക്കി
ദംഷ്ട്രകളാല്‍ അലറാതെ ചിരിച്ചു
ജയില്‍ വാസമനുഭവിയ്ക്കാന്‍
വന്നിരിയ്ക്കുന്നു ഒരുത്തന്‍ എന്നായിരുന്നു
പുച്ഛഭാവത്തിന്റെ അര്‍ത്ഥം
സെല്ലില്‍ സുഖവാസമാക്കാമെന്ന
എന്റെ അഞ്ജതയില്‍ കറുത്തമതിലുകളും
കാക്കി കുപ്പായങ്ങളും
എന്നെ വിഡ്ഡിയായ് കണ്ടു
ഇന്ത്യയെ കണ്ടെത്തലും
അച്ഛന്‍ മകള്‍ക്കെഴുതിയ കത്തുകളും
ജയിലില്‍ വെച്ചെഴുതിയ ഡയറികുറിപ്പുകളും
എന്നെ അങ്ങിനെ ധരിപ്പിച്ചിരുന്നു
തിന്നുന്ന ഗോതമ്പിന്
പുള്ളികള്‍ പണീയെടുക്കണം
ക്ഷുരകന് ക്ഷുരകന്റെ ജോലി
തുന്നല്‍ക്കാരന് തുന്നല്‍
എനിയ്ക്ക് എഴുതാനും വായിയ്ക്കാനുമുള്ള
പണി തരുമെന്ന് കരുതി
കിട്ടിയത് ചെടികള്‍ക്ക്
വെള്ളം തേകാനുള്ള കല്പന
കസ്തൂരിയുടെ ഗന്ധം തരുന്ന ജമന്തിയ്ക്ക്
കത്തുന്ന ചെത്തിയ്ക്ക്,ചെമ്പരത്തിയ്ക്ക്,
കനകാംബരത്തിന്,കറുകയ്ക്ക്
ആരും കാണാതെ, നുള്ളാതെ
റോസിന് ഒരുമ്മകൊടുത്തു
അഴികളിലൂടെ നോക്കിയാല്‍
നിലാവത്ത് ചിരിയ്ക്കും വെളുത്ത മുസാണ്ട
എല്ലാ ചെടികള്‍ക്കും വെള്ളം തേകി
സൂര്യകാന്തിയില്‍ നിന്ന് ആരും കാണാതെ
ഒരു വിത്തെടുത്ത് വിളയേണ്ടിടത്തിട്ടു
അതിനും വെള്ളം തേകി
വിത്തുപൊട്ടിയോയെന്ന് എന്നും നോക്കി
മോചിതനാകേണ്ട നാള്‍ വന്നു
എന്റെ പേര്‍ വിളിയ്ക്കപ്പെട്ടു
ചെടികള്‍ കാറ്റത്താടി
എല്ലാം പൂക്കളും എന്നെ നോക്കി
ഹാ! എന്റെ സൂര്യകാന്തിയുടെ വിത്തുപൊട്ടി
**********************************************************************


 
 

Thalamunda ente gramam









































Beauty of Oman












































DISCLAIMER

All the song and any other file links provided on this blog are taken from third party websites and blogs. We are in no way responsible for the quality or copyright issues that pertain to the downloads as we do not host anything and in fact, we act merely as a guide to the best resources on the web. If you believe that any of the content above, links to content that infringes your copyright, please contact the respective third party website.